by: Dr. Simon Zachariah
പാടും കിളിക്കു ഞാന്‍ പഴം കൊടുത്തു
പാടും കിളിക്കു ഞാന്‍ പയര്‍ കൊടുത്തു
പാടും കിളി- പനയോല തന്‍ പാട്ടു പാടി
പാട്ടു കേട്ടെന്‍ പാടത്തു പയര്‍ കിളിര്‍ത്തു
പാടും കിളിക്കവര്‍ പണം കൊടുത്തു
പാടും കിളിക്കവര്‍ പവിഴമേകി
പാടും കിളിക്കെന്തിനീ പാഴ്ച്ചിലവു?
പാടെന്തുപെട്ടിട്ടും പാടീല്ലതു
പെറ്റമ്മ എന്നെ പോറ്റാന്‍ പാടുപെട്ടു
പട്ടും പണവും തേടി ഞാന്‍ നാടു വിട്ടു
പട്ടും പണവും ഞാന്‍ ഏറെ നല്‍കി
എന്നാല്‍ ഇന്നവള്‍ ഒറ്റക്കായ്-ഏകയായി
പട്ടുടുക്കാന്‍ അവള്‍ക്കു ത്രാണിയില്ല
പണം കൊണ്ട് വാങ്ങാന്‍ സ്നേഹം കടയിലില്ല
മാറിലെ ചൂടേകാന്‍ കമ്പിളിക്കാവതില്ല
കെട്ടിപ്പിടിച്ചെന്നമ്മയെ ഞാനുറക്കും.
2007, ഒക്‌ടോബർ 22, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ