2007, ജനുവരി 30, ചൊവ്വാഴ്ച

അമ്മയും കുഞ്ഞും

ആദ്യ ശ്വാസമെടുത്തു പൊട്ടികരഞ്ഞപ്പോള്‍ കുഞ്ഞു കരഞ്ഞാര്‍ത്തു ചോദിച്ചു
എത്ര നാള്‍ ഞാന്‍ കരയണം, എത്ര തവണ കരയണം, എത്ര കരച്ചിലടക്കണം,
എന്തിനൊക്കെ കരയണം, എന്തിനൊക്കെ കരയാതിരിയ്കണം?

ആദ്യം ചിരി കോട്ടി ചിരിച്ചപ്പോള്‍കുഞ്ഞു ചോദിച്ചു, എന്തിനൊക്കെ ചിരിക്കണം,
എത്ര ഉറക്കെ ചിരിക്കണം, ആരെയൊക്കെ ചിരിച്ചു മയക്കണം,
എത്ര കള്ളച്ചിരി ചിരിക്കണം, എത്ര ചിരിയടക്കണം?

ആദ്യ പാദം കൊച്ചടി വച്ചപ്പോള്‍ കുഞ്ഞു ചോദിച്ചു എത്ര നാഴിക നടക്കണം,
എത്ര കുറുക്കു വഴി തേടണം, എത്ര നാള്‍ തനിച്ചു നടക്കണം,
ആരോടൊക്കെ ചേര്‍ന്നു നടക്കണം, എത്ര വേഗം നടക്കണം, എത്ര പതുങ്ങി നടക്കണം?

ആദ്യവാക്ക്‌ 'അമ്മ' എന്നു മൊഴിഞ്ഞപ്പോള്‍ കുഞ്ഞു മനസ്സില്‍ ചോദിച്ചു,
എത്ര വാക്കു പറയണം, എത്ര നാള്‍ പറയണം,
എവ്വിധം പറയണം, ആരോടൊക്കെ പറയണം?

മിഴിയുറച്ചപ്പോള്‍ കുഞ്ഞു അമ്മ തന്‍ മുഖത്തു നോക്കി ചോദിച്ചു
ഏന്തൊക്കെ കാഴ്ച കാണണം,എന്തിനൊക്കെ കണ്ണടക്കണം?

അമ്മ ചൊല്ലീ തന്‍ കുഞ്ഞിനോട്‌"ഈശന്‍ പാതെ നടക്കണം...
ഈശന്‍ മുഖം നോക്കീടണം...
ഈശന്‍ നാമം ഉരിയാടണം...
ഈശന്‍ മുഖം നോക്കി ചിരിക്കണം..
ഈശനോടു മാത്രം കരയണം.

1 അഭിപ്രായം:

സ്നേഹിതന്‍ പറഞ്ഞു...

'അമ്മയും കുഞ്ഞും' പുതുമയുള്ളത്.

'ബാലസാഹിത്യം' നല്ല സംരംഭം.